ദ്രൗപദി മുര്‍മുവിനു ലഭിച്ച വോട്ട് തന്‍റെ തലയില്‍ വയ്ക്കേണ്ടെന്ന് മാണി സി. കാപ്പന്‍

കോട്ടയം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും ഒരു വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനു ലഭിച്ചതിനെ ചൊല്ലി വിവാദം ഉയര്‍ന്നതിനിടയില്‍ ആ വോട്ട് തന്‍റേതല്ലെന്ന് തുറന്നു പറഞ്ഞ് മാണി സി.

കാപ്പന്‍.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ യുഡിഎഫ് നയത്തിന്‍റെ ഭാഗമായി തന്നെയാണ് വോട്ടു ചെയ്തത്. ചതിയും വഞ്ചനയും തന്‍റെ നിലപാടല്ല. ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം തനിക്കുണ്ടെന്നും മാണി സി. കാപ്പന്‍ ദീപികയോടു പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് മാണി സി. കാപ്പനാണെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയായിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നലെയാണ് കാപ്പന്‍റെ പ്രതികരണം.

കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു എംഎല്‍എയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തതെന്ന രീതിയില്‍ വ്യാപക പ്രചാരം സോഷ്യല്‍ മീഡിയായില്‍ വന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് തന്‍റെ പേര് വലിച്ചിഴച്ചതെന്നും വ്യാജ പ്രചാരണങ്ങളിലൂടെ തളര്‍ത്താമെന്ന വ്യാമോഹമാണ് ഇത്തരം നടപടികള്‍ക്കു പിന്നിലുള്ളതെന്നും കാപ്പന്‍ പറഞ്ഞു. തന്നെ പാലാക്കാര്‍ക്ക് അറിയാമെന്നും അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും കോട്ടം വരുത്തില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ അഭിപ്രായം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റിനു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ല.

യുഡിഎഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ തന്‍റെ അഭിപ്രായം പറയും. യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ താന്‍ ഒപ്പമുണ്ടാവും. യുഡിഎഫിന്‍റെ നയത്തിനൊപ്പമാണ് താന്‍. വായില്‍ നാക്കുള്ള ആളുകള്‍ക്കു എന്തും പറയാമല്ലോ എന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *