മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 26) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച എടക്കര ഉപ്പട സ്വദേശിനിയില്‍ നിന്നാണ് മഞ്ചേരി അമ്പലപ്പാട് സ്വദേശി 44 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണ്‍ 19 ന് ബംഗലൂരുവില്‍ നിന്ന് തിരിച്ചെത്തിയ ചെറുമുക്ക് നന്നമ്പ്ര സ്വദേശി 52 വയസുകാരന്‍, ജൂണ്‍ 11 ന് ദമാമില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശി 42 വയസുകാരന്‍, ജൂണ്‍ 18 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മമ്പാട് വടപുറം സ്വദേശി 36 വയസുകാരന്‍, ജൂണ്‍ 13 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കരുളായി സ്വദേശിനി 23 വയസുകാരി, ഇവരുടെ നാല് വയസുള്ള മകള്‍, മെയ് 31 ന് ദുബായില്‍ നിന്നും വാഴയൂര്‍ സ്വദേശി 32 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍, ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ താനൂര്‍ ഓലപ്പീടിക സ്വദേശി 45 വയസുകാരന്‍, ജൂണ്‍ 13 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് പൂഴിക്കുന്ന് സ്വദേശിനി 25 വയസുകാരി, മെയ് 31 ന് അബുദബിയില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കുറ്റിപ്പാല സ്വദേശിനി 27 വയസുകാരി, ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നും കൊച്ചി വഴി തിരിച്ചെത്തിയ പാണ്ടിക്കാട് കോടശ്ശേരി സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി 30 വയസുകാരന്‍, ഇയാളുടെ ഭാര്യ (23), മൂന്നു വയസുള്ള മകള്‍ എന്നിവരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കോഴിച്ചെന സ്വദേശി 48 വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Leave a Reply

Your email address will not be published. Required fields are marked *