വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി! പിന്നീട് മൂന്നു വര്‍ഷം യുവാവ് ചെയ്തത്

കാസര്‍കോട്: വീട്ടമ്മയായ യുവതിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ ജോലി ചെയ്യുന്ന മുട്ടത്തോടി സ്വദേശി സര്‍ഫറാസി(31)നെയാണ് വിദ്യാനഗര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

യുവാവ് മൂന്നു വര്‍ഷമായി തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. 2014 മാര്‍ച്ച് മുതലാണ് സര്‍ഫറാസ് ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സര്‍ഫറാസ്, ഇതെല്ലാം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് 2014 മാര്‍ച്ചിലാണ് സര്‍ഫറാസ് വീട്ടമ്മയായ യുവതിയെ ആദ്യമായി പീഡിപ്പിച്ചത്. രാത്രി 11.30ഓടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു സര്‍ഫറാസ് വീട്ടമ്മയെ പീഡിപ്പിച്ചത്.

2014 മാര്‍ച്ച് മാസത്തില്‍ വീട്ടമ്മയെ ആദ്യമായി ലൈംഗിക പീഡനത്തിനിരയാക്കിയ സര്‍ഫറാസ്, വീട്ടമ്മയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സര്‍ഫറാസ്, ഇതെല്ലാം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സര്‍ഫറാസ് വീട്ടമ്മയായ യുവതിയെ വീണ്ടും വീണ്ടും പീഡനത്തിനിരയാക്കിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോ എന്ന ഭയത്താല്‍ യുവതി ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.

2014 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സര്‍ഫറാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

സര്‍ഫറാസിന്റെ പീഡനം സഹിക്കാതായതോടെയാണ് വീട്ടമ്മയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുട്ടത്തോടി സ്വദേശി സര്‍ഫറാസ് ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരനാണ്. വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *