മസ്‌ക്കറ്റ്: റംദാനോടനുബന്ധിച്ച് 353 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ഉത്തരവ്. ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 133 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.
രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും പുണ്യമാസത്തോടനുബന്ധിച്ച് നിരവധി പേരെ മോചിപ്പിച്ചിരുന്നു.
