ഹിജാബ് നിയമം: ഇന്ത്യന്‍ ചെസ് താരം ഇറാനിലെ മത്സരം ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി: ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്ന ഇറാന്‍ നിയമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നാഷന്‍സ് കപ്പ് ചെസ് മത്സരം ബഹിഷ്കരിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് പിന്‍മാറ്റം. തെന്‍റ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മത്സരം ബഹിഷ്കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്.

ഇറാന്‍ നിയമമനുസരിച്ച്‌ ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കിയതായും ഇത് തെന്‍റ പ്രാഥമികമായ മനുഷ്യാവകാശത്തിേന്‍റയും അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, മത സ്വാതന്ത്രം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നും സൗമ്യ സ്വാമിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഇറാനിലേക്ക് പോകാതിരിക്കുക മാത്രമാണ് തെന്‍റ അവകാശ സംരക്ഷണത്തിനുള്ള ഒരേയൊരു മാര്‍ഗമെന്ന് കരുതുന്നതായും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ചെസ് മത്സരത്തില്‍ മുന്‍ ലോക ചാമ്ബ്യനാണ് സൗമ്യ സ്വാമിനാഥന്‍. 1979 മുതല്‍ ഇറാനില്‍ പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്.

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് 2016ല്‍ ടെഹ്റാനില്‍ വെച്ചു നടന്ന ലോക ചാമ്ബ്യന്‍ഷിപ്പ് യു.എസ് ചാമ്ബ്യനായ നാസി പൈക്കിസെ ബാണ്‍സ് ബഹിഷ്കരിച്ചിരുന്നു. 2017ല്‍ മറ്റൊരു രാജ്യത്തു നടന്ന മത്സരത്തില്‍ ഹിജാബ് ധരിക്കാതെ മത്സരിച്ചതിെന്‍റ പേരില്‍ ദൊര്‍സ ദെറഖ്ഷനി എന്ന ഇറാനിയന്‍ മത്സരാര്‍ഥിക്ക് ഇറാന്‍ ചെസ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവരിപ്പോള്‍ യു.എസിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *