ദുരിതാശ്വാസ നിധിയിലേക്കു നിര്‍ബന്ധിത പിരിവ് വേണ്ട; നിര്‍ദേശവുമായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നിര്‍ബന്ധിത പിരിവ് പാടില്ലെന്ന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. നിര്‍ബന്ധിത പിരിവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനുള്ള യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ല. സ്വമേധയാ നല്‍കുന്ന പണമാണ് ദുരിതശ്വാസ നിധിയിലേക്കു സ്വരൂപിക്കേണ്ടത്. വകുപ്പു മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നതു ശരിയല്ലെന്നും പിരിവു നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവു പിന്‍വലിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *