പുനഃപരിശോധന ഹര്‍ജി: ദേവസ്വം ബോര്‍ഡിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. തന്നോട് ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് കൂടിക്കാഴ്ചയ്ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തുപറയുന്പോള്‍ വാക്കുകള്‍ക്ക് നിയന്ത്രണം വേണം. കൂടിയാലോചന ഇല്ലാതെയാണ് പുനഃപരിശോധന വേണമെന്ന് പ്രസിഡന്‍റ് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി പ്രസിഡന്‍റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. ഞായറാഴ്ച തിരുവനന്തപുരത്ത് പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും പത്മകുമാര്‍ പറഞ്ഞത്.

അതേസമയം ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതസമിതി യോഗത്തിലും പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പത്മകുമാര്‍ യോഗത്തില്‍നിന്നും വിട്ടുനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *