ശബരിമല അക്രമം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടത്തിരുന്നാള്‍ പുജകള്‍ക്കായി നട തുറന്നപ്പോഴുണ്ടായ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.

ചിത്തിര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോള്‍ ആചാര ലംഘനമുണ്ടായെന്നും ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ ആക്രമണത്തിനിരയായെന്നും സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായില്ലെന്ന പരാതി ഉള്‍പ്പടെ നട തുറന്നപ്പോഴുണ്ടായ എല്ലാം സംഭവങ്ങളും സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

വിഷയത്തില്‍ സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നിലപാട് തേടിയ ഹൈക്കോടതി കേസ് മാറ്റിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *