ജോസ് കെ. മാണി യൂദാസാണെന്ന് ഷാഫി

പാലക്കാട്: എല്‍ഡിഎഫിലേക്ക് കൂടുമാറിയ ജോസ് കെ. മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്ബില്‍ രംഗത്ത്.

കെ.എം.മാണി മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തികൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്ന് ഷാഫി ഫേസ്ബുക്കില്‍ പരിഹസിച്ചു.

യൂദാസ് കെ. മാണി ഒറ്റുകൊടുത്തത് യുഡിഎഫിനെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്‍റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ്. രാജ്യസഭാ എംപി സ്ഥാനം രാജിവച്ച്‌ ധാര്‍മികത വിളമ്ബണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

നൂറു ശതമാനം അര്‍ഹതയുള്ള ലോക്സഭാ സീറ്റ്, ഒരു വാക്ക് പോലും പറയാതെ, ഒരു ചര്‍ച്ചയും കൂടാതെ നിഷേധിച്ചതുള്‍പ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് “പരനാറി’ എന്ന് പേരിട്ട പിണറായി വിജയന്‍, ലോക്സഭാംഗമായിരിക്കുമ്ബോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ച്‌, രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച്‌ കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്.

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും ഡിവൈഎഫ്‌ഐയും ഒക്കെ അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് അത് ജോസില്‍ നിന്ന് തിരിച്ച്‌ വാങ്ങാന്‍ മറക്കണ്ട. ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്‌ഐക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും ഷാഫി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *