സി.എം. രവീന്ദ്രന്‍റെയും സ്വപ്നയുടെയും ജീവന്‍ അപകടത്തില്‍; മുഖ്യമന്ത്രിക്കെതിരേ മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍റെ ജീവന്‍ അപകടത്തിലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അജ്ഞാത വാസത്തിലാണെന്നും ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വേദിയില്‍നിന്ന് ഒളിച്ചോടുന്നത് ആദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണു സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്ന സുരേഷിന്‍റെ ജീവന്‍ അപകടത്തിലാണ്. സ്വപ്നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുപോയതു സംബന്ധിച്ച അന്വേഷണം മുഖ്യമന്ത്രി ഇടപെട്ടു തടയുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അജ്ഞാതവാസത്തിലാണ്. അദ്ദേഹത്തിനു നെഞ്ചിടിപ്പു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം വസതിയില്‍ സന്ദര്‍ശിച്ചത് ആരൊക്കെയാണെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *