തെരഞ്ഞെടുപ്പ് ചെലവ്: കെ. സുരേന്ദ്രന്‍ മുന്നില്‍, ചന്ദ്രശേഖരനും ലത്തീഫിനും പാര്‍ട്ടി ഫണ്ടില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടൂതല്‍ തുക ചെലവഴിച്ചത് കെ. സുരേന്ദ്രന്‍. നിശ്ശബ്ദ പ്രചാരണമാണ് മഞ്ചേശ്വരത്ത് ബി.ജെ.പി നടത്തിയതെങ്കിലും മറ്റ് അഞ്ചു മണ്ഡലങ്ങളിലെ വിജയിച്ച സ്ഥാനാര്‍ഥികളേക്കാളും ജില്ലയിലെ മറ്റ് ബി.ജെ.പി സ്ഥാനാര്‍ഥികളേക്കാളും കൂടുതലാണ് സുരേന്ദ്രെന്‍റ ചെലവ്. 

ചുവരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം, മൈക്ക് അനൗണ്‍സ്മെന്‍റ് എന്നിവ കെ. സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ല. വീടുകള്‍  േകന്ദ്രീകരിച്ച്‌ സ്ക്വാഡ് പ്രവര്‍ത്തനമാണ് ഏറെയും നടന്നത്. എന്നിട്ടും 23,75,445 രൂപയാണ് സുരേന്ദ്രന്‍ ചെലവഴിച്ചത്. സുന്ദരയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയതായി പറയുന്ന രണ്ടര ലക്ഷം ഇതിനു പുറത്താണ്. തെരഞ്ഞെടുപ്പ് കമീഷന് സുരേന്ദ്രന്‍ നല്‍കിയ കണക്കാണിത്.

കാസര്‍കോട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. കെ. ശ്രീകാന്ത് 18,34,128 രൂപയാണ് ചെലവഴിച്ചത്. ഇതില്‍ 15 ലക്ഷം രൂപയാണ് പാര്‍ട്ടി നല്‍കിയത്. കാസര്‍കോടും മഞ്ചേശ്വരവും 15 ലക്ഷം വീതമാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി നല്‍കിയത്. ഉദുമയില്‍ 10 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥി എ. വേലായുധന് നല്‍കിയത്. വേലായുധന്‍ 10,40,866 രൂപ ചെലവഴിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എം. ബല്‍രാജിന് ഏഴുലക്ഷമാണ് ബി.ജെ.പി നല്‍കിയത്. 7,15,317 രൂപയാണ് ബല്‍രാജിെന്‍റ ചെലവ്. തൃക്കരിപ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി നല്‍കിയത് 6,35,500 രൂപയാണ്. ടി.വി. ഷിബിനായിരുന്നു സ്ഥാനാര്‍ഥി. ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.

മറ്റ് സ്ഥാനാര്‍ഥികളുടെ ചെലവ്: ഉദുമയില്‍ എല്‍.ഡി.എഫിെന്‍റ സി.എച്ച്‌. കുഞ്ഞമ്ബു 22,51,984.98 രൂപ ചെലവഴിച്ചു. തൃക്കരിപ്പൂരില്‍ എം. രാജഗോപാലന്‍ 21,63,514 രൂപ, കാസര്‍കോട് എന്‍.എ. നെല്ലിക്കുന്ന് 19,52,617 രൂപ, മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷറഫ് 18,85,750 രൂപ, തൃക്കരിപ്പൂരില്‍ യു.ഡി.എഫിെന്‍റ എം.പി. ജോസഫ് 20,74,738 രൂപ.

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ 10,71,891 രൂപയും കാസര്‍കോട് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി പി.എ. ലത്തീഫ് ആറ് ലക്ഷം രൂപയും ഉദുമയില്‍ യു.ഡി.എഫിെന്‍റ ബാലകൃഷ്ണന്‍ പെരിയ 17,62,977 രൂപയും ചെലവഴിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന്‍ 9,28,405 രൂപയാണ് ചെലവഴിച്ചത്. പാര്‍ട്ടി നല്‍കിയ 8.5 ലക്ഷം രൂപയും സംഭാവനയായി ലഭിച്ച 3,08,753.68 രൂപയും കൊണ്ടാണ് പി.വി. സുരേഷ് മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *