ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമി സംബന്ധിച്ച തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി. കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും ഇനിയും കോടതിക്ക് മുന്നിലെത്താത്ത സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, അബ്ദുള്‍ നസീര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്.
