ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും

തിരുവനന്തപുരം: വയനാട്ടിലെ ഭൂമി തട്ടിപ്പ് വിവാദത്തില്‍ പ്രതിരോധത്തിലായി സി.പി.െഎ, വീണുകിട്ടിയ ആയുധം പരമാവധി മുതലാക്കി സി.പി.എമ്മും. ഭൂമി കൈയേറ്റത്തിനെതിരെ സന്ധിയില്ലാ സമരവും കൊടികുത്ത് സമരവുമായി ‘ജനപക്ഷ’ പ്രതിച്ഛായ സൃഷ്ടിച്ച്‌ മുന്നോട്ട് പോകുകയായിരുന്ന സി.പി.െഎക്ക് കനത്ത തിരിച്ചടിയാണ് വയനാട്ടിലെ ഭൂമിയിടപാട് സംബന്ധിച്ച്‌ സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത. ആ വാര്‍ത്തയെ പ്രതിരോധിക്കാന്‍ സി.പി.െഎ ജില്ല സെക്രട്ടറി നടത്തിയ ശ്രമവും കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങിയതോടെ സി.പി.െഎ പ്രതിരോധം ഫലം കണ്ടില്ല. അഴിമതിവിരുദ്ധ മുഖമെന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്ന സി.പി.െഎയുടെ മന്ത്രിയെയും നേതൃത്വത്തെയും വരെ വിഷയം ലക്ഷ്യം െവക്കുെന്നന്ന് േബാധ്യപ്പെട്ടതോടെ സി.പി.െഎ നേതൃത്വത്തിന് സെക്രട്ടറിയെ മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെ കടുത്ത നിലപാടെടുക്കേണ്ടിയും വന്നു.

എന്നാല്‍, മൂന്നാറിലെ ഭൂമി കൈയേറ്റമുള്‍പ്പെടെ വിഷയത്തില്‍ സി.പി.എമ്മിനെ പലപ്പോഴും പ്രതിരോധത്തിലാക്കി വന്ന സി.പി.െഎക്കെതിരെ വീണുകിട്ടിയ ആയുധമായി ഇൗ വിഷയത്തെ ഏറ്റെടുത്ത സി.പി.എം അത് ശരിക്കും മുതലാക്കാനും തീരുമാനിെച്ചന്ന് വ്യക്തം. അതിനാലാണ് വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗവിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനുമാനിക്കാം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെങ്കിലും വിജിലന്‍സ് അന്വേഷണം അവരെയും ഒരു പരിധി വരെ തൃപ്തരാക്കിയിട്ടുണ്ട്. ഇൗ വിവാദം ചാനല്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും സര്‍ക്കാറിനെയും സി.പി.െഎയും കരിവാരിേത്തക്കാനാണെന്നനിലയില്‍ പ്രതിരോധിക്കാന്‍ സി.പി.െഎ നേതൃത്വം ശ്രമിച്ചെങ്കിലും അതു വിജയം കണ്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ ചാനലിനെതിരായി ആരോപണം ഉന്നയിക്കുകയും ചെയ്തു. സി.പി.െഎ ആസ്ഥാനമായ എം.എന്‍. സ്മാരകത്തെയും റവന്യൂമന്ത്രിയുടെ ഒാഫിസിനെയും കൂടി പ്രതിക്കൂട്ടിലാക്കുന്ന ഇൗ ആരോപണം സി.പി.െഎക്ക് തലവേദന സൃഷ്ടിെച്ചന്നതാണ് മറ്റൊരു വസ്തുത. അതിനാല്‍തന്നെ മുഖം രക്ഷിക്കുകയെന്ന ആദ്യഘട്ട ശ്രമമെന്നനിലക്കാണ് ജില്ല സെക്രട്ടറി വിജയന്‍ ചെറുകരയെ ആ സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാല്‍, സി.പി.എം ഇടുക്കി ജില്ല നേതൃത്വം ഉള്‍പ്പെടെ സി.പി.െഎക്കെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ഇൗ ഭൂമി ഇടപാട് ആരോപണം മുന്നണിക്കും സര്‍ക്കാറിനും ദോഷം ചെയ്െതന്ന വിലയിരുത്തല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

സി.പി.െഎ സംസ്ഥാന നേതൃത്വത്തോട് കൂടിയാലോചിക്കാതെ വിജയന്‍ ചെറുകര മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണവും യുവജന സംഘടനയുടെ നേതൃത്വത്തില്‍ ചാനല്‍ ലേഖകനെതിരെ ഉയര്‍ത്തിയ ഭീഷണിയും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച്‌ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തല്‍ സി.പി.െഎ സംസ്ഥാന നേതൃത്വത്തിനുമുണ്ട്. ആ സാഹചര്യത്തിലാണ് പ്രശ്നത്തില്‍നിന്ന് താല്‍ക്കാലികമായി തലയൂരാന്‍ നേതൃത്വം ചില പൊടിക്കൈ പ്രയോഗം നടത്തിയിട്ടുള്ളതും.

Leave a Reply

Your email address will not be published. Required fields are marked *