കാറുകളില്‍ കൊണ്ടുപോകും, രാവിലെ തിരിച്ചെത്തിക്കും; ദിയോരിയ പീഡനം വിവരിച്ച്‌ പെണ്‍കുട്ടി

ദിയോരിയ: രാജ്യത്തെ നടുക്കി ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഷെല്‍ട്ടര്‍ ഹോം പീഡനം. കൂട്ട പീഡന ആരോപണങ്ങളെ തുടര്‍ന്ന് ദിയോരിയ ജില്ലയിലെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവിടെയുണ്ടായിരുന്ന 15 പെണ്‍കുട്ടികള്‍ ഇപ്പോഴും കാണാമറയത്താണ്. ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷെല്‍ട്ടര്‍ ഹോമില്‍നിന്നു രക്ഷപ്പെട്ട പത്തുവയസുകാരി പോലീസിനു വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തിന്‍റെ ദുരന്തമുഖം പുറത്തുവരുന്നത്. ചുവപ്പ്, വെളുപ്പ്, കറുപ്പ് കാറുകളിലെത്തുന്നവര്‍ രാത്രിയില്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുമെന്നും രാവിലെ തിരികെ കൊണ്ടുവിടുമെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്. ഇതേതുടര്‍ന്ന് പോലീസ് ഷെല്‍ട്ടര്‍ ഹോമില്‍ റെയ്ഡ് നടത്തി ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന ഗിരിജ ത്രിപതി, ഭര്‍ത്താവ് മോഹന്‍ ത്രിപതി, ഇവരുടെ മകള്‍ എന്നിവരാണ് അറസ്റ്റിലായത്. ഷെല്‍ട്ടര്‍ ഹോം പോലീസ് അടച്ചുപൂട്ടി.

പോലീസിനെ സമീപിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പിന്നീട് മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു മൊഴി രേഖപ്പെടുത്തി. തലസ്ഥാനമായ ലക്നോവില്‍നിന്നു 300 കിലോമീറ്റര്‍ അകെല പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിന് മുന്പ് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ 2017ല്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ സിബിഐ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനു പിന്നാലെ ഇതിന് അംഗീകാരം നഷ്ടപ്പെട്ടു. നടത്തിപ്പില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നിരുന്നാലും ഷെല്‍ട്ടര്‍ ഹോം സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തനം തുടരുകയായിരുന്നു. കഴിഞ്ഞയാഴ്ച പോലീസ് ഇവിടെ എത്തിയിരുന്നെങ്കിലും പരിശോധന നടത്താന്‍ സമ്മതിച്ചില്ല. എന്നാല്‍ ഇവിടെനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തില്‍ പോലീസിനോടു കാര്യങ്ങള്‍ വിവരിച്ചതോടെ അതിവേഗത്തില്‍ പരിശോധന നടത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

ബിഹാര്‍ മുസഫര്‍പൂരിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്‍റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 30-ല്‍ അധികം പെണ്‍കുട്ടികളാണ് ഇവിടെ പീഡനത്തിനിരയായത്. സംഭവത്തില്‍ നീതീഷ് കുമാര്‍ മന്ത്രിസഭയിലെ വനിതാ മന്ത്രിയുടെ ഭര്‍ത്താനിവു നേരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *