ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്; ലങ്കന്‍ മന്ത്രി അര്‍ജുന രണതുംഗെ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേര്‍ക്കു നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്.

പെട്രോളിയം മന്ത്രിയായ അര്‍ജുന രണതുംഗെ മന്ത്രാലയത്തിലെ ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്പോള്‍ സിരിസേനയെ അനുകൂലിക്കുന്നവര്‍ തടഞ്ഞതാണ് വെടിവയ്പിനിടയാക്കിയത്. മന്ത്രിയെ ബന്ദിയാക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതാണു വെടിവയ്പിനു കാരണമെന്നു പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പെട്രോളിയം ഓഫീസ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് മന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വിക്രമസിംഗെ സര്‍ക്കാരിനെ പിരിച്ചുവിട്ടശേഷം നടക്കുന്ന ആദ്യത്തെ അക്രമസംഭവമാണിത്. വിക്രമസിംഗെയെ പിരിച്ചുവിട്ട് മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതിനെത്തുടര്‍ന്നാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായിരുന്ന രണതുംഗെ 2001-ലാണ് മന്ത്രിയാകുന്നത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അംഗമായ അദ്ദേഹം വിവിധ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *