അയോധ്യ കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. അവധിയില്‍ പോയ ജസ്റ്റീസ് എസ്.എ. ബോബ്ഡെ തിരികെ പ്രവേശിച്ച സാഹചര്യത്തിലാണ് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എസ്.എ നസീര്‍, അശോക് ഭൂഷണ്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് അംഗങ്ങള്‍. അയോധ്യയിലെ തര്‍ക്കഭൂമി കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാരും ആര്‍എസ്‌എസും സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നു കക്ഷികള്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു 2010ല്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. നിര്‍മോഹി അഖാര, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കായിരുന്നു വീതം വയ്ക്കല്‍. ഇതിനെതിരേ നല്‍കിയ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *