ജുഡീഷല്‍ അന്വേഷണം വേണം, ഇടുക്കി എസ്പി അഴിമതിക്കാരന്‍: ചെന്നിത്തല

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കവെയാണു ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ജുഡീഷല്‍ അന്വേഷണം വന്നാല്‍ കാലതാമസമുണ്ടാകില്ലേ എന്നു മുഖ്യമന്ത്രി ചോദ്യമുന്നയിച്ചപ്പോള്‍, ജുഡീഷല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഒരുപോലെ നടക്കട്ടെയെന്നും ഇല്ലെങ്കില്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ പോലീസിനു കഴിയുമെന്നും ചെന്നിത്തല മറുപടി നല്‍കി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും, വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പോലീസ് ചെയ്ത ഒരു ക്രൂരമായ കൃത്യത്തെക്കുറിച്ച്‌ പോലീസ് തന്നെ അന്വേഷിക്കണമെന്നു പറയുന്ന നിലപാടു ശരിയല്ല. സമയം കിട്ടിയാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് തന്നെ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാനുള്ള പഴുത് കണ്ടെത്തും- ചെന്നിത്തല പറഞ്ഞു.

നിരപരാധികളെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കരുത്. കുഴപ്പക്കാരെ അടിച്ചുകൊല്ലാന്‍ പോലീസിന് അനുവാദം കൊടുക്കുന്നതു ശരിയല്ല. ഇടുക്കി എസ്പിയെ പറ്റി എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എസ്പിക്കെതിരേ ഉയരുന്നത്. കേസ് തേച്ചുമായ്ക്കാന്‍ ഇപ്പോള്‍ തന്നെ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് അറിഞ്ഞില്ലെന്നാണ് എസ്പി പറയുന്നത്. എല്ലാ ദിവസവും രാവിലെ സ്റ്റേഷന്‍ വിവരങ്ങള്‍ എസ്പിയെ വയര്‍ലസിലൂടെ അറിയിക്കാറുണ്ട്. എന്നിട്ടും രാജ്കുമാര്‍ നാലു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ എടുത്തത് എസ്പി അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി ജില്ലാ മജിസ്ട്രേറ്റിന്‍റെ പ്രവര്‍ത്തിയിലും ചെന്നിത്തല സംശയങ്ങള്‍ ഉയര്‍ത്തി. രാജുകുമാറുമായി എത്തിയ വാഹനത്തിന് അടുത്തേക്കു ചെന്നാണ് ഇടുക്കി മജിസ്ട്രേറ്റ് രാജ്കുമാറിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കണ്ടത്. അത്തരത്തില്‍ അവശനായ പ്രതിയെ എങ്ങനെയാണ് അദ്ദേഹത്തിനു റിമാന്‍ഡ് ചെയ്യാന്‍ കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *