ലൈഫ്മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ്മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാന്‍ സ്പീക്കര്‍, നിയമസഭ പ്രിവലേജ് കമ്മിറ്റിയെ കരുവാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

നിയമസഭയുടെ പ്രിവിലേജ് കമ്മറ്റി നേരത്തെ ആക്കിയത് തെറ്റാണ്. സ്പീക്കര്‍ പക്ഷം പിടിക്കുകയാണ്. യോഗം നേരത്തെയാക്കിയത് മനഃപൂര്‍വമാണ്. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് പോലും കണക്കിലെടുത്തില്ല.

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കെ.സി. ജോസഫ് ഒമ്ബത് മാസം മുമ്ബ് പരാതി നല്‍കിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ല. സ്പീക്കര്‍ക്ക് ഇന്ന് കത്ത് നല്‍കും.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിയമാനുസൃതമാണ്. ഇത് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഇഡി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കി എന്നാണ് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തില്‍ വ്യാപകമായി അനധികൃത നിയമനം നടക്കുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ സിപിഎമ്മുകാര്‍ക്കും ജോലി കൊടുക്കാനാണ് നീക്കം. ബിനീഷിന്‍റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അപാകതയില്ല. മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്‍റെ കാര്യത്തില്‍ വിശ്വാസമില്ല. ബിനീഷിന്‍റെ കാര്യത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *