ഗവര്‍ണര്‍ മഹാരാജാവ് അല്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി സിപിഐയും.

ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങള്‍ ഒന്നും സത്യത്തില്‍ ഇല്ല. സര്‍ക്കാരിന്‍റെ അധിപനല്ല ഗവര്‍ണറെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ മഹാരാജാവ് അല്ല, കേന്ദ്രത്തിന്‍റെ ഏജന്‍റാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്. ഗവര്‍ണര്‍ പദവിയെ വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *