ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു.

ബിസിനസ് ഡസ്‌ക്:
അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമവിരുദ്ധമാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം ഉത്തരവിട്ടും. ട്രംപ് ഭരണകൂടത്തിന്റെ സുപ്രധാന വ്യാപാര നയമായിരുന്ന വിദേശ ഇറക്കുമതിക്ക് വര്‍ദ്ധിച്ച ചുങ്കം ഏര്‍പ്പെടുത്തിയത്.അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) പ്രകാരം ഏര്‍പ്പെടുത്തിയതാണെങ്കിലും, പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി.

2025 ഏപ്രില്‍ 2-ന് ട്രംപ് പ്രഖ്യാപിച്ച ഈ ചുങ്കം എല്ലാ ഇറക്കുമതികളിലും 10% നികുതി ചുമത്തുകയും, ചില രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടം ഈ നടപടികള്‍ രാജ്യത്തിന്റെ വ്യാപാര കുറവ്, മയക്കുമരുന്ന് കടത്തല്‍, അനധികൃത കുടിയേറ്റം എന്നിവയെ ‘അസാധാരണവും അത്യാവശ്യവുമായ ഭീഷണി’യായി വിശേഷിപ്പിച്ച് ന്യായീകരിച്ചു. എന്നാല്‍, കോടതി ഈ വാദം നിരാകരിക്കുകയായിരുന്നു.

കോടതിയുടെ നിരീക്ഷണങ്ങള്‍:

ഐഇഇപിഎ പ്രകാരം പ്രസിഡന്റ് അധികാരപരിധി മറികടന്നുവെന്ന് കോടതി കണ്ടെത്തി.
വ്യാപാര കുറവ് പോലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ‘അസാധാരണവും അത്യാവശ്യവുമായ ഭീഷണി’യായി കണക്കാക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചുങ്കം ഏര്‍പ്പെടുത്താനുള്ള അധികാരം കോണ്‍ഗ്രസിനാണ് (പാര്‍ലമെന്റി) ഉള്ളത്; പ്രസിഡന്റിന് അതിനുള്ള പരിമിതമായ അധികാരങ്ങള്‍ മാത്രമേയുള്ളൂ.

ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ സുപപ്രധാന വ്യാപാര നയത്തിന് വലിയ തിരിച്ചടിയായി. കാനഡ, മെക്‌സിക്കോ, ചൈന എന്നിവയില്‍ നിന്ന് വരുന്ന ചില ഉല്‍പ്പന്നങ്ങളില്‍ ഏര്‍പ്പെടുത്തിയ ചുങ്കവും ഈ വിധിയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, 232-ചട്ടം പ്രകാരം ദേശീയ സുരക്ഷയെ അടിസ്ഥാനമാക്കി ഏര്‍പ്പെടുത്തിയ ഓട്ടോമൊബൈല്‍, സ്റ്റീല്‍, അലുമിനിയം ടുങ്കം തുടരും. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുമെന്നാണറിയുന്നത്. ഈ വിധി വിപണിയില്‍ പോസിറ്റീവ് പ്രതികരണമാണ് സൃഷ്ടിച്ചത്; യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *