തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി.
ഹോസ്റ്റൽ ഒഴിയില്ലെന്നും യൂണിവേഴ്സിറ്റി അനുവദിച്ച് നൽകിയതാണെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് സാദിഖ് പറഞ്ഞു.
സസ്പെൻഡ് ചെയ്തവർ ഹോസ്റ്റൽ വിടില്ല.
കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സമരത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തവർ ഹോസ്റ്റൽ വിടില്ല. ഇന്ന് വൈകീട്ട് 5 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് എസ്എഫ്ഐ നേതാക്കന്മാർ മാധ്യമങ്ങളെ കാണും.
