കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ള; അറബി കേരളത്തിലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കെ.സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണെന്നും പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ബിനോയ് കോടിയേരി പണം കൊടുക്കാനുള്ള അറബിയും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നു. കേസ്സെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടേയും മക്കളുടേയും അവകാശവാദം പൊള്ളയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇടനിലക്കാരായി രണ്ടു എം. എല്‍.

എമാരും ഉന്നത സി. പി. എം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *