എന്‍ആര്‍സി കരട് പട്ടിക പുനഃപരിശോധിക്കണമെന്ന് മമത

കോല്‍ക്കത്ത: ആസാമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്‍റെ (എന്‍ആര്‍സി) അവസാനത്തെ കരട് പട്ടിക പുറത്തുവിട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനഃരാവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നു പറഞ്ഞ മമത ജനങ്ങളെ ഒറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരുന്ന അവസ്ഥയാണ് ഇത്രയും ജനങ്ങള്‍ക്കു മുന്നില്‍ സംജാതമായിരിക്കുന്നതെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

തിങ്കളാഴ്ച പുറത്ത് വിട്ട കരട് പട്ടികയില്‍ 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ആരെയും രാജ്യത്തുനിന്ന് കയറ്റി അയക്കില്ലെന്നും രജിസ്ട്രാര്‍ ജനറല്‍ സൈലേഷ് പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ 1.9 കോടി പേരുകള്‍ ഉണ്ടായിരുന്നു. 1971 മാര്‍ച്ച്‌ 25നു മുന്‍പു മുതല്‍ ആസാമില്‍ താമസിക്കുന്നവര്‍ക്കാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവസരം.

Leave a Reply

Your email address will not be published. Required fields are marked *