വാഷിംഗ്ടണ്‍ ഡിസി: സൗദിയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗിയെ വധിച്ച സൗദി സംഘത്തിലെ ചിലര്‍ യുഎസില്‍ പരിശീലനം നേടിയവരാണെന്നു പ്രമുഖ അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ രണ്ടിന് വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നിടാരും കണ്ടിട്ടില്ല. സൗദിയില്‍നിന്നെത്തിയ സംഘമാണു വധിച്ചതെന്നു കരുതുന്നു. മൃതദേഹവും കണ്ടെത്തനായില്ല.
