ബിഹാറില്‍ കനത്ത മഴ തുടരുന്നു; 24 മരണം

പറ്റ്‍ന: ബിഹാറില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അതിശക്തമായ മഴ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സംസ്ഥാന തലസ്ഥാനമായ പറ്റ്‍നയിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വസതിയിലും രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ വീടുകളിലും വെള്ളം കയറി.സംസ്ഥാനം ഇപ്പോഴും റെഡ്‍ അലേര്‍ട്ടിലാണ്. അടുത്ത 24 മണിക്കൂര്‍ കൂടി മഴ അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.

ഗംഗ, കോസി, ഗന്ദാക്, ബാഗ്‍മതി, മഹാനന്ദ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. വിവിധ സ്ഥലങ്ങളില്‍ നദികള്‍ കരകവിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സിയും സംസ്ഥാന ഏജന്‍സിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 151 മില്ലിമീറ്റര്‍ മഴയാണ് പറ്റ്‍നയില്‍ ശനിയാഴ്‍ച്ച വരെ പെയ്‍തത്. ഇത് വര്‍ഷങ്ങളായുള്ള റെക്കോഡ് മഴയാണ്വിമാനയാത്ര, തീവണ്ടികള്‍, ബസ്സുകള്‍ തുടങ്ങിയവ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *