വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: പ്രതികളെ കോടതി വെറുതെ വിട്ടു

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ രണ്ടുമാസത്തിനിടെ തൂങ്ങിമരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ അച്ഛന്‍റെ സുഹൃത്ത് ഷിബു, അമ്മയുടെ ബന്ധുവായ വി. മധു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്.

2017 ജനുവരി 12-ന് പതിമൂന്നുകാരിയെയും അതേ വര്‍ഷം മാര്‍ച്ച്‌ നാലിന് ഒന്‍പതു വയസുകാരിയായ സഹോദരിയെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. ഒറ്റമുറി വീട്ടില്‍ ഇരുവരും ഒരേ സ്ഥാനത്താണു തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ളതാണു മൂത്തകുട്ടി. ഇളയമകളും ഏഴു വയസുള്ള മകനും രണ്ടാം ഭര്‍ത്താവിന്‍റെ മക്കളാണ്.

ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. നിര്‍മാണ തൊഴിലാളികളായ ദന്പതികള്‍ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകള്‍ക്കു മുന്പാണു രണ്ടു കുട്ടികളുടെയും മരണം നടന്നത്.

രണ്ടു പെണ്‍കുട്ടികളും പീഢനത്തിനിരയായിരുന്നെന്നും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും പോലീസ് കണ്ടെത്തിയതോടെയാണ് വിഷയം വിവാദമാവുന്നത്. ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *