ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് യു.എസ് ഹൗസിെന്‍റ അംഗീകാരം

വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ലോവര്‍ ഹൗസിേന്‍റതാണ് തീരുമാനം. ഇംപീച്ച്‌മെന്‍റ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

435 അംഗങ്ങളുള്ള ലോവര്‍ ഹൗസില്‍ ഇംപീച്ച്‌മെന്‍റ് നടപടികളില്‍ പൊതുജനങ്ങശില്‍ നിന്നും തെളിവ് സ്വീകരിക്കുന്നത് അടക്കമുള്ളവ അംഗീകരിച്ച്‌ 232 പേരും എതിര്‍ത്ത് 196 പേരുമാണ് വോട്ടു രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ട്രംപ് തെന്‍റ അധികാരം ദുര്‍വിനിയോഗം ചെയ്‌തോയെന്നതടക്കമുള്ള കാര്യങ്ങളാണ് െപാതുജന തെളിവെടുപ്പിലൂടെ പരിശോധിക്കുക.

പ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസ്സായാലും സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് പ്രസിഡന്‍റ്മാരാണ് ഇതുവരെ ഇംപീച്ച്‌മെന്‍റിന് വിധേയരായത്. എബ്രഹാം ലിങ്കെന്‍റ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും, മോണിക്ക ലവന്‍സ്ക്കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ ക്ലിന്‍റനുമാണ് ഇംപീച്ച്‌മെന്‍റിന് വിധേയരായത്. എന്നാല്‍, ഇരുവര്‍ക്കുമെതിരായ കുറ്റവിചാരണ പ്രമേയം സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *