പെരുമാറ്റച്ചട്ട ലംഘനമാകും

കൊല്ലം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന റാലികള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും മറ്റ് പ്രചാരണ പരിപാടികള്‍ക്കും അതത് റിട്ടേണിംഗ് ഓഫീസര്‍മാരില്‍നിന്നോ അസിസ്റ്റന്റ് റിട്ടോണിംഗ് ഓഫീസര്‍മാരില്‍നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പരിപാടികള്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ബൈക്ക്, ഓട്ടോറിക്ഷ റാലികള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ബാധകമാണ്. റാലികളില്‍ പങ്കെടുക്കുന്ന ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍ മറ്റുവാഹനങ്ങള്‍ എന്നിവക്ക് റിട്ടേണിംഗ് ഓഫീസറില്‍നിന്നും മുന്‍കൂട്ടി പാസ് വാങ്ങിയിരിക്കണം. പാസില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമാനുസൃതമായി പിടിച്ചെടുക്കുന്നതാണ്. ഇതിനു പുറമെ റാലികളില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ എണ്ണവും വാടകനിരക്കും കണക്കാക്കി തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *