രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തര്‍ വ്യവസായി, അലിഭായിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ (34) കൊലപ്പെടുത്തിയത് ഖത്തറിലെ വ്യവസായി സത്താറിന്റെ ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതി അലിഭായിയുടെ കുറ്റസമ്മതം. കുടുംബബന്ധം തകര്‍ത്തതിലുള്ള പകയാണ് രാജേഷിനെ കൊല്ലാന്‍ കാരണം. കൊലയ്ക്ക് ശേഷം ആയുധങ്ങള്‍ കൊല്ലത്ത് ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.