വയനാട് ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ സ്ഥിതീകരിച്ചു

മാനന്തവാടി:  ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ റിപ്പോര്‍ട്ട് ചെയ് തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും കാരണം മെയ് 28 നായിരുന്നു യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ് ദ ചികിത്സയ് ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സ്വാബ് കള്‍ച്ചര്‍, പി സി ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ ഡിഫ് തീരിയ പിടിപ്പെട്ടവരുടെ എണ്ണം അഞ്ചായി.

 

ഈ വര്‍ഷം ഇതുവരെ സംശയാസ് പദമായ രീതിയില്‍ ഇരുപത്തിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ് തെങ്കിലും രോഗബാധ സ്ഥിരീകരിച്ചത് അഞ്ചു പേര്‍ക്കാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസുകാരനും, പൂതാടി പഞ്ചായത്തിലെ പതിനേഴുകാരിക്കും മാനന്തവാടിയിലെ പതിനഞ്ചുകാരിക്കും ചിരാലിലെ ഒമ്പത് വയസുകാരനും ഇപ്പോള്‍ വെള്ളമുണ്ട പഞ്ചായത്തിലെ യുവതിക്കുമാണ് രോഗം സ്ഥിതീകരിച്ചത്.

 

കൊറെയിന്‍ ബാക്ടീരിയം ഡിഫ് ത്തിരിയെ എന്നരോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ് ത്തീരിയ). കുത്തിവെപ്പ് എടുക്കാത്തവരേയും, അപൂര്‍ണമായി എടുക്കുന്നവരെയുമാണ് രോഗം ബാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *