ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വിവാഹം, പതിനെട്ടാം മണിക്കൂര്‍ മരണത്തിലേക്ക്

വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌ക്, ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ വേദിയായത് അപൂര്‍വ്വമായ ഒരു വിവാഹത്തിനാണ്.

അനിവാര്യമായ മരണമെത്തും മുമ്ബ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന ഒരു മനുഷ്യജീവനോട് തങ്ങള്‍ക്കുള്ള കരുതലും സ്‌നേഹവും കാണിക്കാന്‍ അവര്‍ക്ക് മുന്നില്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് അവള്‍ താണ്ടിയത് വെറും പതിനെട്ട് മണിക്കൂറുകള്‍ മാത്രം. ആ ഹൃദയം പിന്നെ നിലച്ചു.

2015ലാണ് ഒരു പരിപാടിക്കിടയില്‍ ഡേവിഡും ഹെതറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 ഡിസംബര്‍ 23ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഹെതറിന് സ്തനാര്‍ബുദം. ഒരുപക്ഷേ പിന്‍വാങ്ങാമായിരുന്ന ആ ബന്ധത്തില്‍ അവള്‍ക്കൊപ്പം നടക്കാനാണ് ഡേവിഡ് തീരുമാനിച്ചത്, ആ യാത്രയില്‍ അവള്‍ തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി.

Leave a Reply

Your email address will not be published. Required fields are marked *