സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി

ശബരിമല: സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക െഹാസൂര്‍ സ്വദേശി തിമ്മരാജിനെ (23) പൊലീസ് സന്നിധാനത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തിെന്‍റ പിതാവ് ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്ബ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളിെന്‍റ നമ്ബര്‍ ചോദിച്ചപ്പോള്‍ ഒരു നമ്ബര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്ബറിെന്‍റ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഫോണ്‍ നമ്ബറിെന്‍റ അടിസ്ഥാനത്തില്‍ േഫസ് ബുക്കില്‍നിന്ന് തിമ്മരാജിെന്‍റ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച്‌ പൊലീസ് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്ബ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്റ്റര്‍ പരിശോധിച്ച്‌ ഭീഷണി വന്ന ഫോണ്‍ നമ്ബര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ് ഉമാശങ്കറിെന്‍റ നമ്ബറാണെന്ന് വെളിപ്പെടുത്തി. പിതാവ് വേറെ വിവാഹം കഴിച്ച്‌ ബംഗളൂരുവിലാണെന്നും പിണക്കമാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്. തിമ്മരാജിനെ പമ്ബ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *