രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ല- ട്രംപ്

വാഷിങ്ടണ്‍: രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യു.എസ് പ്രസി‍ഡന്‍റ് ഡോണള്‍ഡ് ട്രംപ്. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റേണ്ടിയിരിക്കുന്നു. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. 21ാം നൂറ്റാണ്ടിന് അനുയോജ്യമായ മാറ്റങ്ങള്‍ കുടിയേറ്റ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂനിയനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ പദ്ധതി അനുവദിക്കില്ല. രണ്ടു തവണയാണ് കുടിയേറ്റക്കാര്‍ ന്യൂയോര്‍ക്കില്‍ ആക്രമണം നടത്തിയതെന്നും ട്രംപ് ഒാര്‍മിപ്പിച്ചു. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ ചരിത്രപരമായ നികുതി നിയമഭേദഗതിയും നികുതി ഇളവുകളുമാണ് പുതിയ നയത്തിലൂടെ ജനങ്ങള്‍ക്കു വേണ്ടി പ്രഖ്യാപിച്ചത്. പുതിയ നികുതി നയം അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ഇതുവരെ നികുതി അടച്ചിരുന്ന തുകയില്‍ ഒരുഭാഗം പൗരമാര്‍ക്ക് ലാഭിക്കാമെന്നും ട്രംപ് പറഞ്ഞു.

തൊഴിലില്ലായ്മ 45 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ്. ആഫ്രിക്കന്‍^അമേരിക്കന്‍ തൊഴിലില്ലായ്മയുടെ നിരക്കും കുറഞ്ഞു. ജയിലുകളെ നവീകരിക്കുമെന്നും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പുതിയ ജീവിതം നല്‍കുന്നതിനായി പുനരധിവാസ പദ്ധതികള്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയില്‍ നിന്നുള്ള ആണവായുധ ഭീഷണി അമേരിക്ക നേരിടുന്നുണ്ട്. വീണ്ടുവിചാരമില്ലാത്ത ഉത്തരകൊറിയയുടെ ആണവ മിസൈല്‍ രാജ്യത്തിനും സഖ്യകക്ഷികള്‍ക്കും വെല്ലുവിളിയുര്‍ത്തുന്നു. അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രം
സമ്മര്‍ദം ചെലുത്തുന്നുെണ്ടന്നും ആണവായുധത്തിെനതിരെ പരാമവധി പ്രചരണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *