വീണ്ടും ബാങ്ക് തട്ടിപ്പ്; ഇക്കുറി നഷ്ടം 842 കോടി

ചെന്നൈ: പി.എന്‍.ബി ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും സമാനമായ സംഭവം. ജ്വല്ലറി ഉടമ വായ്പയെടുത്ത് മുങ്ങിയെന്നാണ് എസ്.ബി.െഎയുടെ പരാതി. തമിഴ്നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്ക് ജ്വല്ലറി 842.15 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് എസ്.ബി.െഎ പറയുന്നത്.

ചെന്നൈയിലെ ടി നഗറിലാണ് ജ്വല്ലറിയുടെ രജിസ്റ്റേര്‍ഡ് ഒാഫീസ്. ഭൂപേഷ് കുമാര്‍ ജെയിന്‍ അദ്ദേഹത്തിെന്‍റ ഭാര്യ നീത ജെയിന്‍ എന്നിവരാണ് ജ്വല്ലറിയുടെ ഉടമസ്ഥര്‍. ഇരുവരുമായും ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബാങ്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.ബി.െഎയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.െഎ കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ മൗറീഷ്യസിലുണ്ടെന്നാണ് സംശയം.

എസ്.ബി.െഎയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോഷ്യമാണ് കനിഷ്കിന് വായ്പ നല്‍കിയത്. തട്ടിപ്പ് നടന്നെന്ന് കാണിച്ച്‌ ജനുവരി 25നാണ് എസ്.ബി.െഎ സി.ബി.െഎക്ക് പരാതി നല്‍കിയത്. വായ്പയുടെ പലിശയും ചേര്‍ന്നാല്‍ ആകെ നഷ്ടം 1000 കോടി കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ മുതല്‍ 14 ബാങ്കുകള്‍ക്കുമുള്ള വായ്പ തിരിച്ചടവ് കനിഷ്ക് ജ്വല്ലറി മുടക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *