എല്‍.പി, യു.പി അപ്ഗ്രഡേഷന്‍: നൂറിലേറെ ഹരജികള്‍ ഹൈകോടതി തള്ളി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച്‌ എല്‍.പി സ്കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ 133 ഹരജികള്‍ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാര്‍ഥിക്ക് പഠനം തുടരാന്‍ കോഴിക്കോട് ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂളില്‍ എട്ടാം ക്ലാസിന് അനുമതി നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പുറപ്പെടുവിക്കണം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിെന്‍റ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി സ്കൂളുകള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും അപ്ഗ്രഡേഷനുവേണ്ടി തയാറാക്കിയ സ്കൂള്‍ മാപ്പിങ്ങിെന്‍റ പരിധിയില്‍ വരാത്തത് ചോദ്യം ചെയ്തുമാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്ഗ്രേഡ് ചെയ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ ആവശ്യം പരിശോധിച്ചുമാത്രം അഞ്ചാം ക്ലാസും എട്ടാം ക്ലാസും വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുടങ്ങാനെന്നപോലെ അപ്ഗ്രഡേഷനും വേണ്ട അടിസ്ഥാന ഘടകം വിദ്യാഭ്യാസ ആവശ്യകത തന്നെയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കീഴിലെ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം മുന്‍നിര്‍ത്തി അംഗീകൃത ഏജന്‍സി തയാറാക്കിയ സ്കൂള്‍ മാപ്പിങ് നിലവിലുണ്ട്. അതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ നടപടിക്രമങ്ങള്‍ ഹരജിക്കാരായ സ്കൂള്‍ മാനേജ്മെന്‍റുകള്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഏഴ് മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് മാപ്പിങ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. സ്കൂളില്‍നിന്ന് അപേക്ഷകെന്‍റ പ്രദേശത്തേക്കുള്ള ദൂരം, കുട്ടികളുടെ വീട്ടില്‍നിന്ന് തൊട്ടടുത്ത സ്കൂളിലേക്കുള്ള ദൂരം, തൊട്ടടുത്ത സ്കൂളില്‍ വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങള്‍, പ്രദേശത്തെ ഒന്നുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം ഇതൊക്കെ വിലയിരുത്തി.
പ്രാദേശികമായി വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ സ്കൂളുകളില്‍ അപ്ഗ്രഡേഷന് സാധ്യതയില്ല. ഇൗ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി ടി.സി നല്‍കണമെന്നും വിദ്യാഭ്യാസ അധികൃതരും സര്‍ക്കാറും മറ്റ് സ്കൂളുകളില്‍ ഇവര്‍ക്ക് പ്രവേശനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് ഇവരുടെ പ്രവേശനത്തിെന്‍റകൂടി അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാനും നിര്‍ദേശിച്ചു.

അതേസമയം, വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന കാരണത്താലാണ് ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂള്‍ ഹൈസ്കൂളാക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതെങ്കിലും അംഗപരിമിതനായ മുഹമ്മദ് അസീം എന്ന വിദ്യാര്‍ഥിയുടെ ഹരജി പരിഗണിച്ചാണ് കോടതി എട്ടാം ക്ലാസ് അനുവദിക്കാന്‍ നിര്‍ദേശിച്ചത്. അംഗപരിമിത വിദ്യാര്‍ഥികള്‍ക്ക് 18 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്കൂളിലേക്ക് വാഹന സൗകര്യം ഉറപ്പുവരുത്തുകയോ വീട്ടിെലത്തി വിദ്യാഭ്യാസം നല്‍കുകയോ വേണമെന്ന് കേരള വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *