ശബരിമല: പ്രതിഷേധങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ ശബരിമലയില്‍ നടന്ന അക്രമങ്ങളും പ്രതിഷേധങ്ങളും സുപ്രീംകോടതിയെ അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.

ശബരിമല സ്ത്രീപ്രവേശന കേസ് 13-ന് സുപ്രീംകോടതി പരിഗണിക്കുന്പോള്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് അറിയിക്കും. പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്പോള്‍ ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകന്‍ നിലപാട് കോടതിയില്‍ വ്യക്തമാക്കുക. ബാര്‍ഡിനുവേണ്ടി ഹാജരാകുന്ന ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിശദാംശങ്ങള്‍ നല്‍കാനുമായി ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡിന്‍റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഭിഭാഷകരായ കെ.ശശികുമാര്‍, എസ്. രാജ്മോഹന്‍ എന്നിവരെയും ചുമതലപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പദ്മകുമാര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന കേസ് നടക്കുന്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന അഭിഭാഷകന്‍കൂടിയായ എം. രാജഗോപാലന്‍നായരുടെ വിദഗ്ധ അഭിപ്രായം തേടാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *