മോദി മോഷണം സമ്മതിച്ചു; റാഫാലില്‍ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ‌ വിമര്‍ശിച്ച്‌ വീണ്ടും കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മോഷണം സമ്മതിച്ചിരിക്കുകയാണെന്നു രാഹുല്‍ പറഞ്ഞു.

വ്യോമസേനയോടു ചോദിക്കാതെ കരാറില്‍ മാറ്റം വരുത്തിയതായും അനില്‍ അംബാനിയുടെ പോക്കറ്റില്‍ ഇതിലൂടെ 30,000 കോടി രൂപ നിക്ഷേപിച്ചാതായും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. കഥ ഇനിയും തുടരുമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു തീരുമാനമെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പി ച്ചതുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ പരിഹാസം. കോടതിയുടെ കടുത്ത നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രം തയാറായത്. വില അടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറിലും മറ്റുവിശദാംശങ്ങള്‍ എതിര്‍കക്ഷികള്‍ക്കു കൈമാറുന്നതിനായി മറ്റൊരു കവറിലിമാണു സമര്‍ പ്പിച്ചത്.

പ്രതിരോധ നിര്‍വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണമായി അനുസരിച്ചാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്നും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് കമ്ബനിയുമായി കരാറുണ്ടാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ചര്‍ച്ചയ്ക്കും വിലപേശലിനും സംഘത്തെ രൂപീക രിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി പരിശോധിച്ചതാണ്. ഇതിനു ശേഷം ഉത്തരവാദപ്പെട്ട സാമ്ബത്തിക അഥോറിറ്റിയുടെ അംഗീ കാരത്തോടെയാണ് കരാറുണ്ടാക്കിയതെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു.

പ്രതിരോധ മന്ത്രാലയത്തിന്‍റെ 2013ലെ പ്രതിരോധ വാങ്ങല്‍ നടപടിക്രമം പാലിച്ചാണു നടപടികള്‍ പൂര്‍ത്തിയായത്. ഒരു വര്‍ഷത്തോളം സമയമെടുത്ത ചര്‍ച്ചക ള്‍ക്കു ശേഷമാണ് കരാറിലെത്തിയത്. അതേസമയം, കരാറില്‍ റിലയന്‍സിന്‍റെ പങ്ക് സര്‍ക്കാരുമായി ഉള്ളതല്ലെന്നും അത് ഫ്രഞ്ച് കമ്ബനി അവരുടെ പങ്കാളിയാക്കി യതാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന്‍റെ വിലവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഔദ്യോഗിക രഹസ്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നുമാണ് കേ ന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍, വിലവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെങ്കില്‍ അക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാനും ഔദ്യോഗിക രഹ സ്യങ്ങളുടെ പരിധിയില്‍ വരുന്നത് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. റഫാല്‍ വിമാനങ്ങളുടെ വില, ആ വില നിശ്ചയി ക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയും കരാറിലെ പങ്കാളികളെകുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ഇടപാടിന്‍റെ നടപടി ക്രമങ്ങളും വ്യക്ത മാക്കാനും ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *