അടിയന്തര അഴിച്ചുപണിയുടെ സാഹചര്യമെന്ത്; സിബിഐ വിഷയത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ സ്ഥലംമാറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും ചീഫ് വിജിലന്‍സ് കമ്മീഷനോടും ചോദ്യങ്ങള്‍ ഉന്നയിച്ച്‌ സുപ്രീം കോടതി. ജൂലൈ മുതല്‍ ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പോര് അറിഞ്ഞിരുന്നിട്ടും എന്തിനാണ് അര്‍ധരാത്രിയില്‍ തിടുക്കപ്പെട്ട് തീരുമാനം കൈക്കൊണ്ടതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

വര്‍മയും അസ്താനയും മാസങ്ങളായി പൂച്ചകളെ പോലെ തമ്മിലടിച്ചതിനെ തുടര്‍ന്നാണ് അടിയന്തര സാഹചര്യത്തില്‍ അവരെ നീക്കിയതെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നിങ്ങള്‍ ഇത് ജൂലൈ മുതല്‍ സഹിച്ചിരുന്നെങ്കില്‍ എന്തിനാണ് അടിയന്തരമായി ഒരു തീരുമാനമെടുത്തതെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ ചീഫ് വിജിലന്‍സ് കമ്മീഷനോടുള്ള ചോദ്യം. കമ്മീഷനാണ് അലോക് വര്‍മയെ പദവിയില്‍നിന്നു നീക്കാനും ഉത്തരവ് പുറപ്പെടുവിക്കാനും കേന്ദ്രത്തിനു ശിപാര്‍ശ നല്‍കിയത്.

ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി താത്കാലിക ഡയറക്ടര്‍ക്ക് ചുമതല നല്‍കിയതിനെതിരേ അലോക് വര്‍മ നല്‍കിയ കേസിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *