നിലമ്ബൂര്‍: ഉരുള്‍പൊട്ടലിലും കനത്ത മഴയിലും തകര്‍ന്ന നാടുകാണി ചുരത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി. ഗീത സര്‍ക്കാറിന് സമര്‍പ്പിച്ചു.
മഴക്കാലത്ത് ചുരത്തില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലും റോഡ് വിള്ളലുമുണ്ടാകുന്ന സാഹചര്യത്തില്‍ വിദഗ്ധ പഠനം ആവശ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദേശീയതലത്തിലുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നതാണ് നല്ലതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധ പഠനത്തിനുശേഷം സംഘം നിര്‍ദേശിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണ് നടത്തേണ്ടത്. അതുവരെ ജാറത്തിന് സമീപം വിള്ളലുണ്ടായ ഭാഗത്ത് റോഡ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്കി. കോഴിക്കോട്-നിലമ്ബൂര്‍-ഗുഡല്ലൂര്‍ റോഡില്‍ 92/000 കിലോമീറ്റര്‍ മുതല്‍ 103/600 വരെ റോഡില്‍ വിള്ളലും താഴ്ചയും ഉണ്ടായിട്ടുണ്ട്. ഇവിടെ വാഹനങ്ങളുടെ കടന്നുപോക്ക് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉരുള്‍പൊട്ടലിനുശേഷം ജിയോളജി, കോഴിക്കോട് എന്‍.ഐ.ടി സംഘങ്ങള്‍ ചുരത്തില്‍ പരിശോധന നടത്തിയിരുന്നു. ചില ഭാഗങ്ങളില്‍ ഭൂഗര്‍ഭ ജലത്തിെന്റ കുത്തൊഴുക്ക് ഉണ്ടെന്നും ഇവിടങ്ങളില്‍ റോഡ് വിള്ളല്‍ സാധ്യതയുണ്ടെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്കി. ഈ ഭാഗങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു സംഘത്തിെന്റ നിര്‍ദേശം. ചുരം റോഡ് പഠനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) വിദഗ്ധര്‍ എത്തുമെന്നും അറിയിച്ചിരുന്നു. ഇത്തരം ദേശീയ വിദഗ്ധ സംഘത്തിെന്റ പഠനം ഉടന്‍ വേണമെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്. സുരക്ഷിത പാത ഒരുക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദഗ്ധ സംഘം പഠനം നടത്തി, അവരുടെ നിര്‍ദേശപ്രകാരമുള്ള പ്രവൃത്തിക്ക് രൂപരേഖ തയാറാക്കിയശേഷം എസ്റ്റിമേറ്റ് ഉള്‍പ്പെടെ നടപടികള്‍ പൂര്ത്തിയാക്കുമ്ബോഴേക്കും കാലതാമസമുണ്ടാകും. അതിനാല്‍ ചെറിയ യാത്രാവാഹനങ്ങള്‍ക്ക് താല്‍ക്കാലിക സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
