എഎപി വിട്ട അല്‍ക്ക ലാംബ അഞ്ചു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി കൂട്ടുവെട്ടിയ ഡല്‍ഹി എംഎല്‍എ അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിലാണു ലാംബയ്ക്കു പാര്‍ട്ടി അംഗത്വം നല്‍കിയത്. 2014-ല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവെച്ച്‌ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ലാംബ അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണു പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ലാംബ കോണ്‍ഗ്രസിലേക്കു ചേക്കേറിയതെന്നാണു സൂചന. ചാന്ദ്നിചൗക്കില്‍നിന്നുള്ള എംഎല്‍എയായ ലാംബ എഎപി നേതൃത്വവുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല. എഎപി എംഎല്‍എമാരുടെ ഒൗദ്യോഗിക വാട്സ്‌ആപ്പ് ഗ്രൂപ്പില്‍നിന്നു നീക്കിയതിനെ തുടര്‍ന്നാണു ലാംബ എഎപി നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിത്തുടങ്ങിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

തന്നെ പാര്‍ട്ടി യോഗങ്ങള്‍ക്കു ക്ഷണിക്കാറില്ല, തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു, അടിസ്ഥാനപരമായി ലഭിക്കേണ്ട മാന്യത പോലും കിട്ടുന്നില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ലാംബ എഎപിക്കു പുറത്തേക്കുപോയത്. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും എംഎല്‍എയായി തുടരുമെന്നും ലാംബ പറഞ്ഞിരുന്നു.

സെപ്റ്റംബറില്‍ ആം ആദ്മി പാര്‍ട്ടി വിട്ട ലാംബ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *