മഴക്കെടുതി; രക്ഷകരായി റോയല്‍ ഒമാന്‍ പൊലീസ്

മസ്കത്ത്: ആര്‍ത്തിരമ്ബിയ മഴപ്പെയ്ത്തില്‍ വാദികള്‍ നിറഞ്ഞൊഴുകിയും റോഡുകള്‍ പുഴകളായി മാറിയും ദുരിതപര്‍വം തീര്‍ത്തപ്പോള്‍ എല്ലാവര്‍ക്കും രക്ഷകരായത് റോയല്‍ ഒമാന്‍ പൊലീസ്. കനത്ത മഴയും കാറ്റും ഇടിവെട്ടും രൗദ്രഭാവംപൂണ്ട മലവെള്ളപ്പാച്ചിലുെമാന്നും വകവെക്കാതെ തുള്ളിക്കൊരു കുടം പെയ്യുന്ന മഴയത്ത് ഇറങ്ങിയ ഒമാനിെന്‍റ സ്വന്തം സേന നിര്‍വഹിച്ചത് സമാനകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനം. സിവില്‍ ഡിഫന്‍സ് പബ്ലിക് അതോറിറ്റി, ആംബുലന്‍സ് സര്‍വിസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദഹ്റ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡിനു കീഴിലെ സേന കര്‍മനിരതരായത്.

ഞായറാഴ്ച പുലര്‍ച്ച മുതല്‍ തിമിര്‍ത്തുപെയ്ത മഴയില്‍ ദുരിതത്തിലായവരെ രക്ഷിക്കാനും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും രാത്രിവരെ വിശ്രമമില്ലാതെ ജോലിയെടുത്താണ് പൊലീസ് മാതൃകപ്രവര്‍ത്തനം കാഴ്ചവെച്ചത്. ഇതിനിടെ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനും ഗതാഗതസ്തംഭനം ഒഴിവാക്കുന്നതിലും സുഗമമായ റോഡ് ഗതാഗതം ഉറപ്പുവരുത്തുന്നതിനും ഒട്ടും വൈകാന്‍ സേന തയാറായിരുന്നില്ല.

മഴദിവസം 12 മണിക്കൂര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പൊലീസ്സേന 54 അത്യാഹിത സംഭവങ്ങളില്‍ ജനങ്ങളുടെ രക്ഷകരായി. കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ ഇബ്രിയിലെ വാദിയില്‍ കാര്‍ തെന്നിവീണ് അതില്‍ പെട്ടുപോയ രണ്ടുപേരെ ദീര്‍ഘനേരം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷിച്ചെടുക്കുന്നതിലായിരുന്നു ആദ്യം വിജയംകണ്ടത്. പിന്നീട് ഇതേപൊലെ വാദിയിലകപ്പെട്ട മറ്റു ആറുപേരെയും പൊലീസ് കരകയറ്റി. സിവില്‍ ഡിഫന്‍സ് പബ്ലിക് അതോറിറ്റിയിലും വാദിയില്‍ അകപ്പെട്ട ആറോളം പേര്‍ക്ക് രക്ഷകരായി മാറി. വാദി അല്‍ സാബിക്കില്‍ വാഹനവുമായി അകപ്പെട്ട രണ്ടുപേരെയും സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. കനത്ത മഴയില്‍ റുഷ്താഖ് മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. റോയല്‍ ഒമാന്‍ പൊലീസ് ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയത്.

ശക്തമായി മഴപെയ്ത ബാത്തിന, ദാഖിലിയ, മസ്കത്ത്, ശര്‍ഖിയ എന്നിവിടങ്ങളിലും ഒട്ടേറെ പേര്‍ ദുരിതത്തിലായി റാസ് ഹാദ്, റുസ്താഖ്, ബുറൈമി, യങ്ഖൂല്‍, ബഹ്ല, അല്‍ അവാബി, ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍മൗസ്, ജബല്‍ ശംസ് തുടങ്ങിയ മേഖലകളിലും രക്ഷാപ്രവര്‍ത്തനങ്ങളുമായി പൊലീസും അനുബന്ധ സംവിധാനങ്ങളും സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *