ട്രംപിന് കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് ചൈനക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് നിരീക്ഷകരെ ഉദ്ധരിച്ച്‌ സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിേപ്പാര്‍ട്ട് ചെയ്തത്.

ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ് ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്. ലോകത്താകമാനം ദശലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു കഴിഞ്ഞു. ഇതില്‍ രണ്ട് ലക്ഷം പേരും അേമരിക്കക്കാരാണ്.

കോവിഡ് ബാധിച്ചത് ട്രംപിനെ സംബന്ധിച്ചിടത്തോളം നല്ലതും മോശവുമായ വാര്‍ത്തയാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ യു.എസ് അഫയേഴ്സ് സ്പെഷലിസ്റ്റ് ലിയു വെയ്ഡങ് പറഞ്ഞു. ഒന്നുകില്‍ ഇൗ അണുബാധ ചൈനക്കെതിരെ ട്രംപ് സ്വീകരിക്കുന്ന കടുത്ത നിലപാടിന് നീതീകരണമാവും. താന്‍ രാജ്യത്തെ സംരക്ഷിക്കാനായി കഠിന പ്രയത്നം നടത്തുകയാണെന്ന് തെളിയിക്കാന്‍ കോവിഡിനെ ട്രംപ് ഉപയോഗിക്കുമെന്നതാണ് ഇതിന്‍െറ നല്ല വശം.

എന്നാല്‍, യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിന്തുണ ആര്‍ജ്ജിച്ചെടുക്കാനുള്ള പല പ്രചാരണ പരിപാടികളിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ് ഇതിന്‍െറ മോശം വശമെന്നും ലിയു വെയ്ഡങ് പറഞ്ഞു.

ട്രംപ് ഗുരുതരാവസ്ഥയിലായാല്‍ അത് അദ്ദേഹത്തിന്‍െറ തെരഞ്ഞെടുപ്പ് പ്രാചാരണത്തെ ബാധിക്കുമെന്നും എന്നാല്‍ അദ്ദേഹം ആരോഗ്യവാനാണങ്കില്‍ കൂടുതല്‍ ശക്തമായി ചൈനക്കെതിരെ കടന്നാക്രമണം നടത്തിയേക്കാമെന്നും പെക്കിങ് സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ റിലേഷന്‍ പ്രഫസര്‍ ലിയാങ് യുക്സിയാങ് അഭിപ്രായപ്പെട്ടു.

അതേസമയം, ഇതുവരെയുള്ള പോളുകളില്‍ ഡെമോക്രാറ്റിക്കിലെ ജോ ബെയ്ഡന് പിന്നിലാണ് ട്രംപ്. അതിനാല്‍ തന്നെ ട്രംപിന് കോവിഡ് ബാധിച്ചത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *