വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായി. വയനാട് ജില്ല ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുന്നതി‍െന്‍റ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണില്‍ നിര്‍മിക്കുന്ന കോംപ്രിഹെന്‍സിവ് ഹീമോഗ്ലോബിനോപതി റിസര്‍ച്ച്‌ ആന്‍ഡ് കെയര്‍ സെന്‍ററിെന്‍റ ശിലാസ്ഥാപനവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.

കേന്ദ്ര മെഡിക്കല്‍ കമീഷ‍െന്‍റ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ല ആശുപത്രിയില്‍ ലഭ്യമാണ്. അനുബന്ധ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കും.

മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിെന്‍റ ഭാഗമായി മെഡിക്കല്‍ കോളജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍, മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ പണം പ്രശ്‌നമല്ലെന്ന്‌ മന്ത്രി പറഞ്ഞു.

മാനന്തവാടി ജില്ല ആശുപത്രിയില്‍ നിലവില്‍ 500 കിടക്കകളുണ്ട്. 45 കോടി രൂപ ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനുള്ള ക്ലിനിക്കല്‍ സൗകര്യം അതോടെ തയാറാകും. നഴ്സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അക്കാദമിക് സൗകര്യങ്ങള്‍ക്ക് ഇത് താല്‍ക്കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള്‍ എല്ലാം കാണിച്ച്‌ കേന്ദ്ര മെഡിക്കല്‍ കമീഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ജില്ല ആശുപത്രിയില്‍ ഒരുകോടി ചെലവില്‍ നവീകരിച്ച ഒ.പി വിഭാഗം, നവീകരിച്ച ഗൈനക്കോളജി വിഭാഗം, ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്‍റ്, ഒ.ആര്‍. കേളു എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഐ.സി.യു ആംബുലന്‍സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സന്‍ രത്നവല്ലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു, മാനന്തവാടി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളജ് സ്വപ്നം യാഥാര്‍ഥ്യമായ ദിനമായിരുന്നു ഞായറാഴ്ച. ജില്ല ആശുപത്രിയുടെ ബോര്‍ഡ് മാറ്റി ഗവ. മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് സ്ഥാപിച്ചു. മന്ത്രിയെ വാദ്യമേളങ്ങളുടെ അകമ്ബടിയോടെയാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനോദ്ഘാടന വേദിയായ ഗാന്ധിപാര്‍ക്കിലെ വേദിയിലേക്ക് ആനയിച്ചത്. ചടങ്ങ് വീക്ഷിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നിരവധി ആളുകളാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *