മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.പി. അബ്ദുല്ലക്കുട്ടി പരിഗണനയില്‍

മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിെന്‍റ ഭാഗമായാണ് മലപ്പും എം.പി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചത്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പ്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ന്യൂപക്ഷത്തില്‍നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ജയ സാധ്യത കല്‍പിക്കുന്നില്ലെങ്കിലും കടുത്ത മത്സര കാഴ്ചവെക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തവണ പാലക്കാട് മേഖല പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 82,332 വോട്ടുകളാണ് ലഭിച്ചത്.

സി.പി.എമ്മിലും കോണ്‍ഗ്രസിലും പ്രവൃത്തിച്ച്‌ നിരവധി തവണ ജനപ്രതിനിധിയായ എ.പി. അബ്ദുല്ലക്കുട്ടിയെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിെന്‍റ പേരിലാണ് ഇരു പാര്‍ട്ടികളും പുറത്താക്കിയത്. 2019ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വേദികളില്‍ സജീവമായ അദ്ദേഹം സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ നിരവധി തവണ രംഗത്ത് എത്തിയിരുന്നു. 2020ല്‍ അദ്ദേഹത്തെ ബി.ജെ.പിയുടെ ദേശീയ വൈസ്പ്രസിഡന്‍റായി നിയമിച്ചു.

നിയമ സഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. ഇവിടേക്ക് സംസ്ഥാന നേതാക്കള്‍ മത്സരത്തിന് എത്താനാണ് സാധ്യത. മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം പൊന്നാനി സ്വദേശിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ ജില്ലയുടെ പുറത്ത് മത്സരിക്കാനാണ് സാധ്യത. അദ്ദേഹത്തിന് പൊന്നാനിയില്‍ മത്സരിക്കാനാണ് താത്പര്യമെങ്കിലും വിജയപ്രതീക്ഷയുള്ള മറ്റുമണ്ഡലങ്ങളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *