അനുവദിച്ചത് 56 പദ്ധതി, പൂര്‍ത്തിയാക്കിയത് 10; മാനന്തവാടിയില്‍ ‘അംബേദ്കര്‍ ഗ്രാമം’ അട്ടിമറിച്ചു

ആദിവാസി ഊരുകളുടെ സമഗ്ര വിസനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതി വയനാട്ടിലെ മാനന്തവാടിയില്‍ അട്ടിമറിച്ചുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലായി 2017-18 ല്‍ 56 പദ്ധതികള്‍ക്ക് തുക അനുവദിച്ചതില്‍ 10 എണ്ണമാണ് പൂര്‍ത്തിയാക്കിയത്.

വെള്ളമുണ്ടയിലെ ആലഞ്ചേരി, പുറവഞ്ചേരി, മേച്ചേരി, കാക്കന്‍ചേരി ആദിവാസി കോളനികള്‍ക്ക് ഏഴ് പദ്ധതികള്‍ക്ക് 76.17ലക്ഷം അനുവദിച്ചതില്‍ ഒരെണ്ണമേ പൂര്‍‌ത്തിയാക്കിയിട്ടുള്ളൂ.

കൂവന്നക്കുന്ന് കോളനിക്ക് നാല് പദ്ധതികള്‍ക്ക് 65.11ലക്ഷം അനുവദിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി.

പടക്കോട്ടുകുന്ന് കോളനിക്ക് ഒമ്ബത് പദ്ധതികള്‍ക്ക് 80.82 ലക്ഷം അനുവദിച്ചുവെങ്കിലും ഒരെണ്ണമേ പൂര്‍ത്തീകരിച്ചുള്ളൂ.

തിരുനെല്ലിയിലെ കൈതവള്ളി കോളനിയില്‍ നാല് പദ്ധതികള്‍ക്ക് 82.95 ലക്ഷം നല്‍കിയപ്പോള്‍ രണ്ടെണ്ണം പൂര്‍ത്തിയാക്കി. പുഴവയല്‍ കോളനിയില്‍ ഏഴ് പദ്ധതികള്‍ക്ക് 78.09 ലക്ഷം അനുവദിച്ചുവെങ്കിലും ഒരെണ്ണം പൂര്‍ത്തിയാക്കി.

ചേക്കുന്ന് കോളനിയില്‍ ആറ് പദ്ധതികള്‍ നടപ്പാക്കുന്നതിന് 81.26 ലക്ഷം അനുവദിച്ചതില്‍ രണ്ടെണ്ണം പൂര്‍ത്തിയാക്കി. തൊണ്ടര്‍നാട്ടില്‍ കൊന്നിയോട് കോളനിയില്‍ നാല് പദ്ധതികള്‍ക്ക് 86.14 ലക്ഷം നല്‍കിയപ്പോള്‍ ഒരെണ്ണം പൂര്‍ത്തിയായിട്ടുള്ളൂ.

പാലയന്ന കോളനിയില്‍ 10 പദ്ധതികള്‍ക്ക് 70.74 ലക്ഷം അനുവദിച്ചതില്‍ ഒരെണ്ണം പൂര്‍ത്തിയാക്കി. വെട്ടിയമ്ബട്ട കോളനിയില്‍ അഞ്ച് പദ്ധതികള്‍ക്ക് 79.74 ലക്ഷം അനുവദിച്ചതില്‍ രണ്ടെണ്ണം മാത്രം പൂര്‍ത്തിയാക്കി.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൂവന്നക്കുനു കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാല്‍ ഉപേക്ഷിച്ചുവെന്നും പരിശോധനയില്‍ കണ്ടെത്തി.

സാധ്യത പഠനവും എസ്റ്റിമേറ്റ് തയാറാക്കലും നടത്തിയത് യാഥാര്‍ഥ്യബോധത്തോടെയല്ലെന്നും ഓഡിറ്റ് നിരീക്ഷിച്ചു 2017 സെപ്റ്റംബര്‍ 20ലെ ഉത്തരവ് സൂചിപ്പിച്ചിരിക്കുന്നതുപോലെ മോണിറ്ററിങ്, കോഓഡിനേറ്റിങ് സംവിധാനങ്ങളൊന്നും ഫലപ്രദമായില്ല. പദ്ധതി നടത്തിപ്പിെന്‍റ പുരോഗതി നിരീക്ഷിക്കുന്നതില്‍ പട്ടികവര്‍ഗവകുപ്പ് പരാജയപ്പെട്ടു. നിര്‍വഹണ ഏജന്‍സികളുടെ നിരുത്തരവാദപരമായ മനോഭാവം പിന്നോട്ടടുപ്പിച്ചു. പുരോഗതി നിരീക്ഷിക്കുന്നതില്‍ പട്ടികവര്‍ഗ ഡയറക്ടറേറ്റിെന്‍റ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. എസ്റ്റിമേറ്റ് അനുസരിച്ച്‌ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് ആനുകൂല്യം നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *