മോസ്കോ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തുര്‍ക്കിയ പ്രസിഡന്റ് റെസിപ് തയിപ് എര്‍ദോഗനും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.
സോചിയിലാണ് കൂടിക്കാഴ്ച. കരിങ്കടല്‍ വഴിയുള്ള ധാന്യം കയറ്റുമതിചെയ്യുന്നതിനുള്ള കരാറില് റഷ്യയെ പങ്കാളിയാക്കാനായിരിക്കും ശ്രമം.
റഷ്യ, ഉക്രയ്ന് സംഘര്ഷം തുടരവെ 3.3 കോടി ടണ്‍ ധാന്യങ്ങളും മറ്റ് ചരക്കുകളും മൂന്ന് ഉക്രയ്ൻ തുറമുഖത്തുനിന്ന് സുരക്ഷിതമായി കയറ്റിവിടാന് കരാറിലൂടെ സാധിച്ചിരുന്നു. കരാര്‍ പുതുക്കാൻ ക്രെംലിൻ വിസമ്മതിച്ചു. കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നാണ് തുര്ക്കിയയുടെ ആവശ്യം.
