നിരന്തര വഴക്കിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തി

കൊച്ചി: മുളവുകാട് പോഞ്ഞിക്കര ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന നുസൈബയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്നും ഭര്‍ത്താവ് അഷ്‌റഫ് മുങ്ങി. പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ അഷ്‌റഫ് ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ രാത്രി വൈകുവോളം വഴക്കിട്ടിരുന്നു. ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുണ്ട് ഇദ്ദേഹം. തുടര്‍ന്നാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോാള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

2 ആണ്‍മക്കളും ഒരു മകളുമുള്ള നുസൈബയോടൊപ്പം താമസിക്കുന്നത് ഇളയ മകനും കുടുംബവുമാണ്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോയ സമയത്താണ് അഷ്‌റഫ് വീട്ടിലെത്തിയത്. ആശുപത്രിയില്‍ നിന്നും ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. മുളവുകാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കിടപ്പുമുറിയിലെ കട്ടിലില്‍ തലയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവ സ്ഥലത്തു നിന്നും മുങ്ങിയ അഷ്‌റഫിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചതായി മുളവുകാട് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *