പാല്‍കൊടുത്ത കയ്യില്‍ കൊത്തുന്നു

കൊല്ലം ;  കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോള്‍ വി.എം.സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു.പാലുകൊടുത്ത കയ്യില്‍ കൊത്തുന്നതു ശൈലിയാണു മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

കെ.കരുണാകരന്റെ ചരമദിനാചരണത്തിനു പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരില്‍ ഒത്തുചേര്‍ന്നു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലായിരുന്ന എ.കെ.ആന്റണിയും ഓര്‍മദിനത്തില്‍ കേരളത്തിലേക്കു വന്നു. എന്നാല്‍ അച്ഛന്റെ സ്മരണദിനത്തില്‍ മുരളീധരന്‍ ദുബായിലേക്കുപോയി. കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്താന്‍ മുരളിക്കു സമയം ലഭിച്ചില്ല.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നതെന്നു മറ്റു രാഷ്ട്രീയ കക്ഷികള്‍പോലും സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് പദവികള്‍ വേണ്ടെന്നു വച്ച ഉമ്മന്‍ ചാണ്ടിയും തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഓടിനടക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമായി കോണ്‍ഗ്രസും യുഡിഎഫും മാറുമ്‌ബോള്‍ അതിനൊപ്പം നില്‍ക്കാതെ എതിരാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുരളീധരനെതിരെ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *