സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള പുതിയ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നീരവ് മോദിയുടേത് ഉള്‍പ്പടെ നിരവധി സാമ്ബത്തികതട്ടിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിെന്‍റ പുതിയ നീക്കം.

സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ബില്‍. തട്ടിപ്പുകാരുടെ വിദേശരാജ്യങ്ങളിലെ സ്വത്തുക്കള്‍ വരെ കണ്ടുകെട്ടാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുതിയ ബില്‍ പ്രകാരം അറസ്റ്റ് വാറണ്ടിനോട് ആറാഴ്ചയായിട്ടും പ്രതികരിക്കാത്തവരെ തട്ടിപ്പ് നടത്തി കടന്നവരായി കണക്കാക്കും. 100 കോടി രൂപയില്‍ കൂടുതല്‍ തുക തട്ടിച്ചവരാണ് ബില്ലിെന്‍റ പരിധിയില്‍ വരിക. സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യാനായി ദേശീയ ഫിനാഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റിയും രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ വന്‍കിട കമ്ബനികള്‍ ഇൗ അതോറിറ്റിയുടെ കീഴിലായിരിക്കും.

വജ്രവ്യവസായി നീരവ് മോദി പി.എന്‍.ബി ബാങ്കില്‍ നിന്ന് 11,400 കോടിയോളം രൂപ തട്ടിച്ചതോടെയാണ് സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത്. ഇതിന് പിന്നാലെ രാജ്യത്ത് നടന്ന നിരവധി തട്ടിപ്പുകള്‍ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *