കെ.എസ്.ആര്‍.ടി.സിക്ക് 3127 കോടിയുടെ വായ്പ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് 3127 കോടി വായ്പ അനുവദിക്കാന്‍ ബാങ്ക് കണ്‍സോഷ്യത്തിെന്‍റ തീരുമാനം. എസ്.ബി.െഎ സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക് എന്നീ ബാങ്കുകളും കെ.ടി.ഡി.എഫ്.സിയും ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് വായ്പ അനുവദിക്കുക. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് പുതിയ വായ്പ ലഭിക്കുന്നതിലുടെ ഉണ്ടാവുക.

എസ്.ബി.െഎയില്‍ നിന്ന് 1000 കോടി സൗത്ത് ഇന്ത്യന്‍ ബാങ്ക്്, കാനറ എന്നിവയില്‍ നിന്ന് 500 കോടിയും ശേഷിക്കുന്ന തുക കെ.ടി.ഡി.എഫ്.സിയുമാണ് നല്‍കുക. ബാങ്കുകള്‍ക്ക് ഒന്‍പത് ശതമാനവും കെ.ടി.ഡി.എഫ്.സിക്ക് 11.8 ശതമാനവുമാണ് പലിശ. എന്നാല്‍ കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആര്‍.ടി.സി ഒന്‍പത് ശതമാനം പലിശ നല്‍കിയാല്‍ മതിയാകും ബാക്കി തുക സര്‍ക്കാര്‍ നല്‍കും.

ദീര്‍ഘകാല വായ്പയാണ് കണ്‍സോഷ്യം നല്‍കുന്നത്. അതിനാല്‍ തിരിച്ചടവില്‍ മാസം 60 കോടിയോളം രൂപയുടെ കുറവുണ്ടാകും. ഇൗ തുക ഉപയോഗിച്ച്‌ ശമ്ബളം കൊടുക്കാനാവുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *